Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹെൽപ്പ് ഡെസ്ക്

ഹെൽപ്പ് ഡെസ്ക്

text_fields
bookmark_border
madhyamam help desk
cancel
ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.

വിസക്കായി തൊഴിൽ സ്ഥാപനത്തിന് പണം ഈടാക്കാമോ

?ബഹ്റൈനിൽ വിസക്കായി തൊഴിൽ സ്ഥാപനം വർഷന്തോറും പണം ഈടാക്കുന്നത് നിയമപ്രകാരം ശരിയാണോ. ഓവർടൈം വേതനവും ലീവും ഇല്ലാതെ ജോലി ചെയ്യിക്കാൻ നിയമം അനുവദിക്കുന്നുണ്ടോ. ഇല്ലെങ്കിൽ ഇതിനെതിരെ എവിടെയാണ് പരാതി നൽകേണ്ടത്.

മുസ്തഫ

• എൽ. എം. ആർ.എ നിയമപ്രകാരം തൊഴിലുടമയാണ് തൊഴിൽ വിസ സംബന്ധമായ എല്ലാ ഫീസും നൽകേണ്ടത്. ഈ ആവശ്യത്തിനായി പണം വാങ്ങുന്നത് നിയമപരമായി നിരോധിച്ചിട്ടുണ്ട്. തൊഴിലുടമ ഈ ആവശ്യത്തിന് പണം ആവശ്യപ്പെടുകയോ, ഈടാക്കുകയോ ചെയ്യുകയാണെങ്കിൽ താങ്കൾക്ക് എൽ.എം. ആർ.എയിൽ പരാതിപ്പെടാൻ സാധിക്കും.

ഓവർടൈം വേതനവും അവധിയും ലഭിക്കാൻ ഒരു തൊഴിലാളിക്ക്, തൊഴിൽ നിയമപ്രകാരം അർഹതയുണ്ട്. ഇത് ലഭിക്കുന്നില്ലെങ്കിൽ എൽ.എം.ആർ.എയിൽ പരാതി നൽകണം. അർഹതപ്പെട്ട ഏത് ആനുകൂല്യവും ലഭിക്കുന്നില്ലെങ്കിൽ പരാതി നൽകാം. ഇപ്പോൾ എൽ.എം. ആർ.എ ഇത്തരം പരാതികളിൽ സത്വര പരിഹാരം കാണാറുണ്ട്. അതിനാൽ എത്രയും വേഗം പരാതി നൽകുകയാണ് വേണ്ടത്.

?വാർഷിക അവധിയുടെ നടുവിൽ വരുന്ന പൊതു അവധി വാർഷിക അവധിയുടെ ഭാഗമാണോ. അത് വേറെ ലഭിക്കുമോ. അതായത് ഈദിന് ലഭിക്കുന്ന അവധി വാർഷിക അവധിയുടെ ഇടയിലാണ് വരുന്നതെങ്കിൽ ആ അവധി വാർഷിക അവധിയുടെ ഭാഗമാകുമോ.

മനീഷ്

• തൊഴിൽ നിയമത്തിൽ അവധി പറയുന്നത് ദിവസക്കണക്കിനാണ്.അല്ലാതെ ജോലി ചെയ്യുന്ന ദിവസമെന്നല്ല. അതുകൊണ്ട് അവധി എടുക്കുന്ന ദിവസം മുതൽ അടുത്ത 30 ദിവസം വാർഷിക അവധി ലഭിക്കും. അതിനുള്ളിൽ വരുന്ന എല്ലാ പൊതു അവധികളും വാർഷിക അവധിയുടെ ഭാഗമാകും. പക്ഷേ അവധി തുടങ്ങുന്നതിനോ, തീരുന്നതിനോ, മുമ്പേ അല്ലെങ്കിൽ, അവധി കഴിഞ്ഞുവരുന്ന പൊതു അവധി വാർഷിക അവധിയുടെ ഭാഗമാകില്ല.

അതായത് താങ്കളുടെ കാലാവധി തുടങ്ങുന്നത് ശനിയാഴ്ചയാണെങ്കിൽ അതിനുമുമ്പുള്ള വെള്ളിയാഴ്ച, വാർഷിക അവധിയുടെ ഭാഗമാകില്ല. അവധി തീരുന്നത് വ്യാഴാഴ്ചയാണെങ്കിൽ അടുത്ത ദിവസമായ വെള്ളിയാഴ്ച അവധിയുടെ ഭാഗമാകില്ല. താങ്കളുടെ കമ്പനിയുടെ ഇന്റേണൽ റൂൾ പ്രകാരമോ, താങ്കളുടെ തൊഴിൽ കരാർ പ്രകാരമോ വാർഷിക അവധി ലഭിക്കുന്നത് ജോലി ചെയ്യുന്ന ദിവസ പ്രകാരമാണ് കണക്കാക്കുന്നതെങ്കിൽ, പൊതു അവധികൾ വാർഷിക അവധിയുടെ ഭാഗമാകുകയില്ല.

തർക്കങ്ങളിൽ ഏർപ്പെടുന്നതിലും നല്ലത് മുൻകൂട്ടി തന്നെ എല്ലാ വ്യവസ്ഥകളും കൃത്യമായി പറഞ്ഞു തീരുമാനിച്ചശേഷം ജോലിയിൽ പ്രവേശിക്കുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labour lawbahrain Help Desk
News Summary - Help Desk
Next Story