Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_rightസി.എ.എ വിജ്ഞാപനം...

സി.എ.എ വിജ്ഞാപനം വോട്ടാകില്ല

text_fields
bookmark_border
മമത ഠാകുർ
cancel
camera_alt

മമത ഠാകുർ

ബംഗ്ലാദേശിൽനിന്ന് പലായനം ചെയ്തെത്തിയ ബംഗാളിലെ വലിയൊരു വിഭാഗമാണ് മതുവ സമുദായം. 2019ലെ പൊതുതെരഞ്ഞെടുപ്പിലും തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും നാദിയ, നോർത്ത് പർഗാന ജില്ലകളിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായതിൽ മതുവ സമുദായത്തിന്റെ പിന്തുണക്ക് വലിയ പങ്കുണ്ട്. ഇവരുടെ വോട്ട് ഏകീകരിക്കാനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നഷ്ടമായ വോട്ട് തിരിച്ചുപിടിക്കാൻ തൃണമൂൽ കോൺഗ്രസും പിറകിലുണ്ട്. സി.എ.എ കൊണ്ടുവന്നതിന് പിന്നാലെ മതുവ സമുദായത്തിലെ മതപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്ന മതുവ മഹാസംഗ വിഭാഗത്തിലെ ആത്മീയ ഗുരുവായ മമത ഠാകുറിനെ തൃണമൂൽ രാജ്യസഭാംഗമായി തിരഞ്ഞെടുത്തിരുന്നു. സി.എ.എ വിജ്ഞാപനം വന്നതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് വിലയിരുത്തി മമത ഠാകുർ മാധ്യമത്തോട് സംസാരിക്കുന്നു

ആത്മീയ മേഖലയിൽനിന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് എങ്ങനെയാണ്?

ജനസേവനമാണ് സമുദായത്തിലെ ലക്ഷ്യം. ജനപ്രതിനിധി കൂടിയാകുന്നതുവഴി ജനസേവനം കൂടുതൽ എളുപ്പമാവും. ബംഗാൾ ജനതയുടെ പ്രത്യേകിച്ച് ഒരു പാട് പ്രയാസം നേരിടുന്ന പലായനം ചെയ്തെത്തിയ മതുവ കമ്യൂണിറ്റിയുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്. തൃണമൂൽ കോൺഗ്രസ് അതിനായി ഒരു സഹായം നൽകുന്നുണ്ട്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന സി.എ.എ വിജ്ഞാപനം സമുദായത്തിന് നേട്ടമാവില്ലേ?

സി.എ.എ നടപ്പാക്കുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ സമുദായത്തിന്റെ പിന്തുണ ബി.ജെ.പി നേടിയെടുത്തത്. എന്നാൽ, ഭേദഗതി വന്നതോടെ അത് പരാജയമാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. അതിൽ ആവശ്യപ്പെടുന്ന രേഖകൾ വിചിത്രമാണ്. പലായനം ചെയ്തു എന്നതിന്റെ തെളിവ് അടക്കം ആവശ്യപ്പെടുന്നുണ്ട്.

നിലവിൽ പൗരത്വമുള്ളവരാണ് അധികപേരും. വീണ്ടും പൗരത്വം ലഭിക്കാൻ ഒരിക്കലും ലഭിക്കാത്ത രേഖകളും മറ്റും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രയാസപ്പെടുത്തുകയാണ് ഇതുവഴി ചെയ്യുന്നത്. അതുകൊണ്ട് വിജ്ഞാപനം വന്നിട്ടും ആരും അപേക്ഷപോലും നൽകിയിട്ടില്ല. അവർ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.

സി.എ.എ ചൂണ്ടിക്കാട്ടിയാണ് മതുവ മേഖലയിൽ കഴിഞ്ഞ തവണ ബി.ജെ.പി നേട്ടമുണ്ടാക്കിയത്. ഇക്കുറിയും ആവർത്തിക്കുമോ?

2019 തീർച്ചയായും ആവർത്തിക്കില്ല. സി.എ.എ പറഞ്ഞായിരുന്നു അന്ന് വോട്ട് പിടിച്ചത്. അത് പ്രയാസപ്പെടുത്തലാണെന്ന് ജനം തിരിച്ചറിഞ്ഞു. കഴിഞ്ഞ തവണ സി.പി.എം വോട്ടുകളും ഒന്നായി ബി.ജെ.പിയിലേക്ക് പോയി. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ച സി.പി.എം നഷ്ടമായ വോട്ട് തിരിച്ചുപിടിച്ചത് ബി.ജെ.പി പരാജയത്തിന് കാരണമായിരുന്നു. പൊതുതെരഞ്ഞെടുപ്പിലും സി.പി.എം പിടിക്കുന്ന വോട്ട് ബി.ജെ.പിക്ക് തിരിച്ചടിയാകും.

മോദിക്കുള്ള വ്യക്തിപ്രഭാവം ബംഗാളിൽ എങ്ങനെ പ്രതിഫലിക്കും?

വർഗീയ രാഷ്ട്രീയം ബംഗാളിൽ വിലപ്പോവില്ല. തങ്ങളുടെ ആത്മീയ കേന്ദ്രങ്ങളിലും മറ്റും വന്ന് മോദി പ്രസംഗിക്കുകയും നിരവധി വാഗ്ദാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. അതൊന്നും നിറവേറ്റിയിട്ടില്ല. 10 കൊല്ലം ഭരിച്ച മോദി രാജ്യത്തിന് ഒന്നും നൽകിയിട്ടില്ലെന്ന് മാത്രമല്ല, ഉള്ളതെല്ലാം സ്വകാര്യവത്കരിച്ചു. തൊഴിലില്ലായ്മ രൂക്ഷമാക്കി. പാവങ്ങളുടെ ജീവിതം ദുസ്സഹമാക്കി. എല്ലാ തവണയും ജനങ്ങളെ പറ്റിക്കാനാവില്ല.

സന്ദേശ്ഖാലി വിഷയം തൃണമൂലിന് തിരിച്ചടിയുണ്ടാക്കുമെന്നാണല്ലോ വിലയിരുത്തൽ?

സന്ദേശ്ഖാലി പ്രശ്നം ദേശീയ മാധ്യമങ്ങൾ സൃഷ്ടിച്ചതാണ്. തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമ വാർത്തകൾ ഉയർത്തി വർഗീയ ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമം നടത്തിയിരുന്നു. ജനങ്ങൾ അത് തിരിച്ചറിഞ്ഞതോടെ ആ നീക്കം പരാജയപ്പെട്ടു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ബി.ജെ.പി നടത്തിയ പിന്നാമ്പുറ കളികളുടെ പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നുണ്ട്.

സംസ്ഥാനത്ത് തൃണമൂലിന് എത്ര സീറ്റ് ലഭിക്കും

42ൽ 30നു മുകളിൽ സീറ്റ് പാർട്ടി ഉറപ്പിച്ചതാണ്. കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലങ്ങളിൽ പാർട്ടി ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsInterviewLok Sabha Elections 2024Mamata Thakur
News Summary - CAA notification is not vote
Next Story