Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightമലപ്പുറം ജില്ലയിൽ...

മലപ്പുറം ജില്ലയിൽ വെസ്റ്റ്നൈൽ പനി;വില്ലൻ കൊതുക്, ജാഗ്രതാ നിർദേശം

text_fields
bookmark_border
West Nile fever
cancel

മലപ്പുറം: വെസ്റ്റ് നൈൽ പനിയെന്ന് സ്ഥിരീകരിക്കാത്ത മൂന്നു കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആെക 10 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചുപേർ രോഗ മുക്തരായി. ഒരാൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിയിൽ ചികിത്സയിലാണ്. രോഗലക്ഷണം പ്രകടിപ്പിച്ചവരുടെ രക്തം, നട്ടെല്ലിൽനിന്നും കുത്തിയെടുത്ത നീര് എന്നിവ കോഴിക്കാട് മെഡിക്കൽ കോളജിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗനോനസ്റ്റിക് ലബോറട്ടറിയിൽ (വി.ആർ.ഡി.എൽ) നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. പൂണൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ രോഗാണു ബാധ സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലും വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്താണ് വെസ്റ്റ് നൈല്‍?

ക്യൂലക്‌സ് കൊതുകുവഴി പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്.

രോഗപ്പകര്‍ച്ച

കൊതുകുകളാണ് പ്രധാനമായും രോഗം പരത്തുന്നതെങ്കിലും പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ മലപ്പുറം ജില്ലയില്‍ ആറു വയസ്സുകാരന്‍ വെസ്റ്റ് നൈല്‍ ബാധിച്ച് മരിച്ചിരുന്നു.

രോഗലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരുശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണനിരക്ക് കുറവാണ്.

രോഗപ്രതിരോധവും ചികിത്സയും

വൈസ്റ്റ് നൈല്‍ രോഗത്തിന് ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയിൽ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ എളുപ്പത്തിൽ ഭേദമാക്കാം.

െകാതുക് നിര്‍മാര്‍ജന പ്രവര്‍ത്തനം ഊര്‍ജിതമാക്കും -ഡി.എം.ഒ

മലപ്പുറം: കാലർഷത്തോടനുബന്ധിച്ച്, വെസ്റ്റ്നൈൽ അടക്കം പകർച്ചവ്യാധികൾ പടരാൻ സാധ്യതയേറിയതിനാൽ, െകാതുക് നിര്‍മാര്‍ജന പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് ഡി.എം.ഒ ആർ. രേണുക അറിയിച്ചു. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിച്ച്, മഴക്കാലപൂര്‍വ ശുചീകരണം ശക്തമാക്കും. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കും.

കൊതുകിന്‍റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണമെന്നും ഡി.എം.ഒ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West nile feverMalappuram
News Summary - west nile fever
Next Story